അയമുട്ട്യാക്കയും 'സ്റ്റൂളും'


അയമുട്ട്യാക്കയും 'സ്റ്റൂളും'

ഒരു കയ്യില്‍ തൂക്കിപ്പിടിച്ച സ്റ്റൂളുമായി വരുന്ന രോഗിയെക്കണ്ട് മലയാളി നേഴ്സ് പൊട്ടിച്ചിരിച്ചു. കാര്യമറിയാതെ അയമുട്ടിക്ക അന്തം വിട്ടു. വിദേശിയായ നേഴ്സ്ഉം ചിരിക്കുന്നത് കണ്ടതോടെ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായി...

സ്കൂള്‍ വാദ്ധ്യാരുടെ മകന്‍ ആണെങ്കിലും കുടുംബ പ്രാരാബ്ദം കൊണ്ട് എഴാം ക്ലാസ്സിലേറെ പഠിക്കാന്‍ കഴിയാതെ നാട് വിട്ടു. മദിരാശിയിലും ബാംഗളൂരിലുമായി പത്തിരുപത്തഞ്ഞു വര്ഷം ബേക്കറിയിലും ഹോട്ടലിലും കാലം കഴിച്ചു കൂട്ടി...നിത്യച്ചിലവിന്നു കാശയക്കും.. ഒന്നും ബാക്കിയാവുന്നില്ല ... കടങ്ങള്‍ ഏറി വരുന്നു ....

അങ്ങിനെയിരിക്കുമ്പോള്‍ ആണ് ആളുകള്‍ സൌദിയിലേക്ക് പോകുന്ന വിവരം കേട്ടത്. ഹജ്ജിനു പോയാല്‍ മതി എന്നും ഹജ്ജിനു ശേഷം അവിടെ ജോലിയുമായി കൂടാം എന്നതും ഒരു പുതിയ അറിവായിരുന്നു. മാതാപിതാക്കളോടും ഭാര്യയോടും മറ്റും വിവരം പറഞ്ഞു. കാശ് ഒപ്പിച്ചു. ഒരു ഹജ്ജും കിട്ടുമല്ലോ. മനസ്സില്‍ ആധിയുന്ടെങ്കിലും പുറമേ സന്തോഷം കാണിച്ചു.

പഠിച്ചവരും പഠിക്കാത്തവരും ഇനി ജോലി നോക്കാമെന്ന് പറഞ്ഞു വിദ്യാഭ്യാസം നിര്ത്തിയവരും കൂട്ടത്തോടെ 1977-ല്‍ ഹജ്ജ് വിസയില്‍ വന്നു. ഒരു ഇരുമ്പ് പെട്ടിയുമായി അയമുട്ടിയക്കയും അവരോടൊപ്പം കപ്പല്‍ കയറി.

ഹജ്ജ് കഴിഞ്ഞു. പ്രാര്‍ത്ഥനയുമായി ഹറമില്‍ കഴിയുന്ന സമയം. കയ്യിലുള്ള തുട്ടുകള്‍ തീരാറായി. അപ്പോഴാണ്‌ ഭാവിയെക്കുറിച്ച് കൂടുതല്‍ തല പുണ്ണാക്കാന്‍ തുടങ്ങിയത്.

ഒരു ദിവസം ജുമുഅ നമസ്കാരം കഴിഞ്ഞു ഹറമിന് പുറത്തു തന്നെപ്പോലെ ഹജ്ജിനെത്തി കൂട്ടുകാരായി മാറിയവരുമായി സംസാരിച്ചു നില്‍ക്കെ ജിദ്ദയില്‍ ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്ന ആളുമായ നാട്ടുകാരനെ യാദൃച്ചികമായി കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം; ഇരുവരും ആശ്ലേഷിച്ചു. നാട്ടിലേയും വീട്ടിലേയും വിവരങ്ങള്‍ തിരക്കിയ ശേഷം അദ്ദേഹം പറഞ്ഞു എന്റെ കൂടെ ജിദ്ദയിലേക്ക് പോന്നോളൂ എന്ന്.

അദ്ദേഹം കുടുംബ സമേതം താമസിക്കുന്ന ആളാണെന്നു അറിയാവുന്നത് കൊണ്ട് ശങ്കിച്ചെങ്കിലും അവിടെ വന്നാല്‍ ഞാന്‍ എവിടെയാണ് താമസിക്കുക എന്ന ചോദ്യത്തിന് എനിക്കൊരു ഫ്ലാറ്റ് ഉണ്ട് അവിടെ നിനക്കും താമസിക്കാമെന്ന ഉത്തരം കൂടുതല്‍ ആത്മ വിശ്വാസം നല്‍കി.

അങ്ങിനെ ആദ്യമായി ഗള്‍ഫ്‌ സ്വപ്നവുമായി തനിച്ചെത്തിയ തനിക്കു ദൈവം മുന്നിലെത്തിച്ച ആളോടൊപ്പം ജിദ്ദയില്‍ പോയി; അദ്ദേഹം മാനേജര്‍ ആയ കമ്പനിയില്‍ തന്നെ ജോലിയും കിട്ടി.

ജോലി ചെയ്തു കൊണ്ടിരിക്കെ ഒരു ദിവസം കടുത്ത പനിയും ദേഹം മുഴുവന്‍ വേദനയും. കമ്പനി പേപ്പര്‍ വാങ്ങി ഒരു ഹോസ്പിറ്റലില്‍ പോയി. ഇജിപ്തുകാരനായ ഡോക്ടര്‍ വിശദമായി പരിശോധിച്ച് കുറിപ്പ് തന്നു. ചില ടെസ്റ്റുകള്‍ നടത്തണം. അതില്‍ സ്റ്റൂള്‍ ടെസ്റ്റ്‌ ചെയ്യണമെന്നു പറഞ്ഞതാണ്‌ അയമുട്ടിക്കയെ കുടുക്കിയതും തൊട്ടടുത്ത റൂമില്‍ നിന്നും ഇരിക്കാനിട്ട സ്റ്റൂള്‍ കൊണ്ടുവന്നതും !

മലയാളി നേഴ്സ് അര്‍ഥം പറഞ്ഞു കൊടുത്തപ്പോഴാണ്‌ 'മലം' എങ്ങിനെയാണ് ആംഗലേയ ഭാഷയില്‍ പറയുകയെന്നു പിടുത്തം കിട്ടിയത്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയിട്ടില്ലെങ്കില്‍ സായിപ്പന്മാരില്‍ നിന്നും ഇതിന്റെ അര്‍ത്ഥമെങ്കിലും മനസ്സിലാക്കാമായിരുന്നു എന്ന് തോന്നാതിരുന്നത്രേ. തന്റെ ജാള്യത പുറത്തുകാണിക്കാതെ ചിരിയില്‍ പങ്കു ചേര്ന്ന് അന്ന് തടിതപ്പിയ കാര്യം ഒരു മാസം മുമ്പ് പ്രവാസ ജീവിതത്തോട് വിട ചൊല്ലി പോകുമ്പോഴും പറഞ്ഞു ചിരിക്കാന്‍ അയമുട്ടിയ്ക്ക മറന്നില്ല.....

ഫെറ്റെ 2011

ജിദ്ദ - മലപ്പുറം ജില്ല കെ.എം. സി.സി. കുടുംബ സുരക്ഷാ പദ്ധതി.

എസ്.എ. പുതിയ വളപ്പിലും കൂട്ടരും ലീഗ് വിരോധം കാണിക്കാന്‍ സേട്ട് സാഹിബിന്റെ പേര്‍ ദുരുപയോഗം ചെയ്യുന്നു - സൗദി ഐ.എം.സി.സി.


ഇടതു മുന്നണിയില് നിന്നും വിശിഷ്യാ സി.പി.എമ്മില് നിന്നും കിട്ടിയ തിക്താനുഭവവും അവഗണയും ആണ് ഇടതു മുന്നണിയുമായി നില നിന്നിരുന്ന ബന്ധം ഉപേക്ഷിക്കാന് ഐ.എന്.എല്. തീരുമാനിച്ചതെന്ന് ഐ.എം.സി.സി. ഭാരവാഹികള് ജിദ്ദയില് വാര്ത്ത സമ്മേളനത്തില് പറഞ്ഞു. സേട്ട് സാഹിബ് ജീവിച്ചിരുന്നെങ്കിലും ഇത്തരം ഒരു തീരുമാനമേ എടുക്കുമായിരുന്നു എന്നും അവര് പറഞ്ഞു.

സേട്ട് സാഹിബിന്റെ സഹോദരന് അഖിലേന്ത്യ പ്രസിഡന്റ് ആയ സംഘടനയില് സേട്ടിന്റെ മക്കള് എല്ലാവരും പി.എം.എ. സലാം ജനറല് സെക്രട്ടറി ആയ ഐ.എന്.എല്ലില് ആണുള്ളത്.

സേട്ട് സാഹിബ് ജീവിച്ചിരിക്കുമ്പോള് തന്നെ 1998, 1999 ലോകസഭ ഇടക്കാല തെരഞ്ഞെടുപ്പുകളില്‍ ഐ.എന്.എല്. പിന്തുണച്ചത് യു.ഡി.എഫിനെ ആയിരുന്നു എന്നും അവര് ചൂണ്ടിക്കാട്ടി. സജീവമായി പാര്ട്ടിയില് ഇല്ലാത്തവരും സ്ഥിരമായി ലീഗിനെ എതിര്ത്ത് കൊണ്ട് വരുന്നവരുമാണ് മറു ഭാഗത്ത് ഉള്ളതെന്നും അവര് കുറ്റപ്പെടുത്തി.

ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ തങ്ങളെ കയ്യൊഴിയുന്നു എന്ന യാഥാര്‍ത്ഥ്യം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു ഫലത്തോടെ തിരിച്ചറിഞ്ഞ സി.പി.എം. നേതൃത്വം മുസ്ലിം ന്യൂനപക്ഷങ്ങളുടെ പേരില്‍ പുതിയ പാര്‍ട്ടി തന്നെ രൂപീകരിച്ചും ന്യൂനപക്ഷങ്ങളുടെ സംഘടിത ശക്തി തകര്‍ക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുന്ന കാഴ്ചയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.

സൗദി ഐ.എം.സി.സി. ജനറല് കണ്വീനര് എസ്.എ. മജീദ് കരുനാഗപ്പള്ളി (റിയാദ്), ജിദ്ദ ഐ.എം.സി.സി. പ്രസിഡന്റ് പി.എം.എ. ജലീല് എന്നിവരും ജിദ്ദ കമ്മിറ്റിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്ക് ഷറഫിയ സഹാറ ഹോട്ടലില് നടന്ന പത്ര സമ്മേളനത്തില് പങ്കെടുത്തു.

വിവിധ കോടതികളില് കയറി ഇറങ്ങിയിട്ടും സുപ്രീം കോടതി വരെ പോയിട്ടും ഐസ് ക്രീം കേസ്സില് പ്രതിപ്പട്ടികയില് ചേര്ക്കാന് കഴിയാത്ത കേസ് ഇപ്പോള് വീണ്ടും കുഞ്ഞാലികുട്ടിക്കെതിരെ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക് ഷ്യത്തോടെയാണെന്നും പ്രസിഡന്റ് പി.എം.എ. ജലീല് പറഞ്ഞു.

സി.പി.എമ്മിന് വിടുപണി ചെയ്തുകൊണ്ട് തങ്ങളുടെ ജന്മസിദ്ധമായ ലീഗ് വിരോധ രാഷ്ട്രീയം നടപ്പിലാക്കാന് മഹാനായ ഇബ്രാഹിം സുലൈമാന് സേട്ട് സാഹിബിന്റെ പേര് ദുരുപയോഗം ചെയ്യുന്നവര് ഇനിയെങ്കിലും അത് അവസാനിപ്പിക്കണം എന്നും അവര് ആവശ്യപ്പെട്ടു.

മീഡിയയെ പ്രതിനിധീകരിച്ച് ചെയര്മാന് അബ്ദുറഹിമാന് വണ്ടൂര് (കൈരളി, ദേശാഭിമാനി), കണ്വീനര് ജാഫറലി പാലക്കോട് (ജയ് ഹിന്ദ് ടി.വി., മനോരമ ഓണ് ലൈന്), ജലീല് കണ്ണമംഗലം, എ.കെ. ജിഹാദ് (ഏഷ്യാനെറ്റ്), ഉസ്മാന് ഇരുമ്പുഴി (അമൃത ടി.വി.), ഇബ്രാഹിം ശംനാട് (ഗള്ഫ് മാധ്യമം), ശെരീഫ് കുറ്റൂര് (തേജസ്), സമദ് കാരാടന്, മജീദ് പുകയൂര് (മിഡില് ഈസ്റ്റ് ചന്ദ്രിക) എന്നിവര് പങ്കെടുത്തു.

അധികാരം വിടുന്നതിനു മുമ്പുള്ള ധനമന്ത്രി തോമസ്‌ ഐസക്കിന്റെ വാഗ്ദാനപ്പെരുമഴ !!!


നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്കണ്ട് ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ അവസാന ബജറ്റ് പ്രസംഗത്തില് വന്കിട വ്യവസായികള്ക്ക് വന്നേട്ടം. എന്നാല്, പാവങ്ങളെ തൊട്ടുതലോടീട്ടുമുണ്ട്. കഴിഞ്ഞകാല ബജറ്റുകളില് നികുതികള് കുത്തനെ കൂട്ടിയ ധനമന്ത്രി, തന്റെ ഒടുവിലത്തെ ബജറ്റില് നികുതി നിര്ദേശങ്ങള് ഒഴിവാക്കാന് പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. നികുതിവെട്ടിപ്പ് നടത്തിയ വ്യാപാരികളെ പ്രീണിപ്പിക്കാന് അവര്ക്കായി ഒട്ടേറെ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കോടികളുടെ വിറ്റുവരവുള്ള സിനിമ വ്യവസായത്തെ നികുതി ബാധ്യതയില് നിന്ന് ഒഴിവാക്കി. ഹൗസ് ബോട്ടുടമകള്, അബ്കാരികള്, സ്വര്ണവ്യാപാരികള്, നികുതി വെട്ടിപ്പുകാര്, പ്ലൈവുഡ് വ്യവസായികള് എന്നിവര്ക്കും നികുതി ഇളവുകള് നല്കിയത് തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യമിട്ടാണെന്ന് വ്യക്തമാണ്. മതവിശ്വാസികളെ തള്ളിപ്പറഞ്ഞിരുന്ന എല്.ഡി.എഫിനെ വിശ്വാസികളുമായി അടുപ്പിക്കുന്നതിന് ആരാധനാലയങ്ങളുടെ കോമ്പൗണ്ടിനകത്ത് വില്ക്കുന്ന പൂജാ ദ്രവ്യങ്ങളെ നികുതിയില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വന്കിട കേബിള് ടി.വി ഓപ്പറേറ്റര്മാര്ക്ക് ചുമത്തിയിരുന്ന ആഡംബരനികുതി പിന്വലിച്ചതായും ബജറ്റ് പ്രസംഗത്തില് ധനമന്ത്രി വ്യക്തമാക്കി.

38,546.89 കോടി രൂപ റവന്യൂ വരവ് പ്രതീക്ഷിക്കുന്ന ബജറ്റില് 44,566.33 കോടി രൂപയാണ് റവന്യൂ ചെലവ്. 2910.13 കോടിയാണ് മൂലധന ചെലവ് പ്രതീക്ഷിക്കുന്നത്. 6019.44 കോടി രൂപ റവന്യൂ കമ്മി. അതായത് 1.97 ശതമാനം. മുന്വര്ഷം ഇത് 1.48 ശതമാനമായിരുന്നു. ഈ വര്ധന താല്ക്കാലികമാണെന്നും മിച്ച ബജറ്റ് അവതരിപ്പിക്കാന് കഴിയണമെങ്കില് ശമ്പളപരിഷ്കരണം വേണ്ടെന്ന് വെക്കുകയും തദ്ദേശ സ്ഥാപനങ്ങള്ക്കുള്ള ഗ്രാന്റ് കുറക്കുകയുമാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു. വോട്ടര്മാരെ സ്വാധീനിക്കുന്നതിനുള്ള ചെലവുകള് വഹിക്കാനുള്ള തുക എങ്ങനെ സമാഹരിക്കുമെന്ന് ബജറ്റില് വ്യക്തമല്ല. അധികാരമൊഴിയാന് രണ്ട് മാസം മാത്രം ശേഷിക്കെ ഈ ബജറ്റിലെ ഒരൊറ്റ പ്രഖ്യാപനവും നടപ്പാക്കാന് കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബജറ്റിലെ അധികബാധ്യത ചുമക്കേണ്ടിവരുന്നത് അടുത്ത സര്ക്കാറാകും.

ചുരുക്കത്തില് എല്.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയായി തോമസ് ഐസക്കിന്റെ അവസാന ബജറ്റ് പ്രസംഗം. വിഭവ സമാഹരണത്തില് ആഡംബര നികുതിയെ ഒഴിവാക്കിയതുമൂലം സംസ്ഥാനത്തിന് കനത്ത നഷ്ടമാണുണ്ടാകുക. ഈ നഷ്ടവും ബജറ്റ് നിര്ദേശങ്ങള് നടപ്പിലാക്കുന്നതിന് വേണ്ട ഫണ്ടും കണക്കാക്കുമ്പോള് സംസ്ഥാനത്തിന്റെ പൊതുകടത്തില് വന് വര്ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്.

78,329 കോടിയാണ് നിലവിലെ കടം. കര്ഷകര്ക്കും പ്രവാസികള്ക്കും ന്യൂനപക്ഷങ്ങള്ക്കും ബജറ്റില് കാര്യമായ പദ്ധതികളില്ല. ഇതുവരെ നടപ്പാക്കാത്ത പാലോളി കമ്മിറ്റിയുടെ നിര്ദേശങ്ങള് നടപ്പിലാക്കുന്നതിന് 14 കോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. നെല്ലിന്റെ സംഭരണ വില 13 രൂപയില് നിന്ന് 14 രൂപയായി ഉയര്ത്തിയതൊഴിച്ചാല് കാര്ഷികോല്പാദനത്തിനുതകുന്ന കാര്യമായ പദ്ധതികളോ നിര്ദേശങ്ങളോ ബജറ്റിലില്ല. വൈദ്യുതി ഉപഭോക്താക്കളുടെ മീറ്റര് വാടക ഒഴിവാക്കിയിട്ടുണ്ട്. കൈമാറ്റം ചെയ്യപ്പെടുന്ന സാധനങ്ങള്ക്ക് നാല് ശതമാനം നികുതി ഏര്പ്പെടുത്തിയത് വിലവര്ധനക്ക് കാരണമാകും.
(Chandrika - 11/02/2011)

ധനമന്ത്രി തോമസ്‌ ഐസക്കിന്റെ വാഗ്ദാനപ്പെരുമഴ!!

http://mechandrikaonline.com/viewnews.asp?mcat=Major&mitem=MJ2011122361048